ഉടമ അറിയാതെ ബുള്ളറ്റ് ഓടിച്ചു; യുവാവിന് ആൾക്കൂട്ട മർദനം

ഉടമ അറിയാതെ ബുള്ളറ്റ് ഓടിച്ചു; യുവാവിന് ആൾക്കൂട്ട മർദനം

തലശ്ശേരി: റോഡരികിൽ നിർത്തിയിട്ട ബുള്ളറ്റിനോട് ഭ്രമം മൂത്ത് ഉടമയോട് ചോദിക്കാതെ ഓടിച്ചുപോയ യുവാവിന് ആൾക്കൂട്ടത്തിന്റെ കനത്ത മർദനം. തലശ്ശേരി ടൗൺ ഹാൾ കവലയിൽ റസ്റ്ററന്റിന് മുന്നിൽ രാത്രിയാണ് സംഭവം. പൊന്നാനി സ്വദേശിയും ചമ്പാട് കാറ്ററിങ് സ്ഥാപനത്തിലെ ജോലിക്കാരനുമായ യുവാവാണ് മർദനത്തിനിരയായത്. റസ്റ്ററന്റിന് മുന്നിൽ നിർത്തിയിട്ട ഡീസൽ ബുള്ളറ്റ് ഉടമയറിയാതെ യുവാവ് ഓടിച്ചുപോവുകയായിരുന്നു. സ്റ്റാർട്ടാക്കാൻ താക്കോൽ ആവശ്യമില്ലാത്ത ബുള്ളറ്റാണിത്. എരഞ്ഞോളി പാലം വരെ ഓടിച്ചുപോയ ബുള്ളറ്റ് യഥാസ്ഥാനത്ത് തിരിച്ചെത്തിച്ചപ്പോഴാണ് ഉടമയറിയുന്നത്. ട്രയൽ റണ്ണായി ഓടിച്ചു നോക്കിയെന്നായിരുന്നു യുവാവിന്റെ പ്രതികരണം. … Read more

സൂരജ് വധക്കേസ്: മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി. എം. മനോജിന്റെ സഹോദരന്റെ ശിക്ഷ മരവിപ്പിച്ചു

സൂരജ് വധക്കേസ്: മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി. എം. മനോജിന്റെ സഹോദരന്റെ ശിക്ഷ മരവിപ്പിച്ചു

പി.എം. മനോരാജ്,  കൊല്ലപ്പെട്ട സൂരജ് കൊച്ചി: കണ്ണൂരിലെ ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന മുഴപ്പിലങ്ങാട് സൂരജ് വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സി.പി.എം പ്രവർത്തകനും അഞ്ചാംപ്രതിയുമായ കൂത്തുപറമ്പ് പി.എം. മനോരാജിന്റെ ശിക്ഷ ഹൈകോടതി മരവിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി. എം. മനോജിന്റെ സഹോദരനാണ് മനോരാജ്. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മനോരാജ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. തലശ്ശേരി സെഷൻസ് കോടതി ഉത്തരവ് ചോദ്യംചെയ്ത് നൽകിയ അപ്പീലിനോടൊപ്പമാണ് … Read more

ആറളം ഫാം ഗവ. ഹയർ സെക്കൻഡറിയിൽ രണ്ട് തസ്തികകൾ ഇല്ലാതാകുന്നു

ആറളം ഫാം ഗവ. ഹയർ സെക്കൻഡറിയിൽ രണ്ട് തസ്തികകൾ ഇല്ലാതാകുന്നു

കേളകം: ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒരു കുട്ടിയുടെ കുറവിൽ രണ്ട് തസ്തികകൾ ഇല്ലാതാകുന്നു. ഒന്നു മുതൽ പത്താം ക്ലാസ് വരെ 100 ശതമാനം പട്ടികവർഗ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിനാണ് ഈ ദുർവിധി. കായിക അധ്യാപക തസ്തിക ഉൾപ്പെടെ രണ്ട് തസ്തികയാണ് ഇല്ലാതായത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 70 ശതമാനം വിദ്യാർഥികളും പട്ടികവർഗ വിഭാഗത്തിൽപെട്ടവരാണ്. കായിക അധ്യാപകന്റെ തസ്തിക നഷ്ടപ്പെട്ടാൽ സ്കൂളിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന ആശങ്ക രക്ഷിതാക്കൾക്കുണ്ട്. കായിക പരിശീലനം ഉള്ളതുകൊണ്ടാണ് ഈ മേഖലയിലെ … Read more

50 വർഷത്തിലേറെ കണ്ണൂരിന്റെ ആരോഗ്യം കാത്തു, രണ്ടുരൂപയിൽ; വിടവാങ്ങിയത് ജനകീയ ഡോക്ടർ

50 വർഷത്തിലേറെ കണ്ണൂരിന്റെ ആരോഗ്യം കാത്തു, രണ്ടുരൂപയിൽ; വിടവാങ്ങിയത് ജനകീയ ഡോക്ടർ

ഡോ.രൈരു ഗോപാൽ കണ്ണൂർ: രണ്ടു രൂപക്ക് കണ്ണൂരിന്റെ ആരോഗ്യം അമ്പത് വർഷത്തിലേറെ കാത്ത ജനകീയ ഡോക്ടർ ഇനിയില്ല. സാധാരണക്കാരുടെ ഹൃദയം തൊട്ട ഡോക്ടർ രൈരു ഗോപാൽ വിടപറയുമ്പോൾ കണ്ണീരായിരുന്നു കണ്ണൂരിന്. ആതുരസേവനം കച്ചവടമാകുന്ന കാലത്ത് സൗജന്യ നിരക്കിൽ നാടിന്റെ ആരോഗ്യം കാത്ത രൈരു ഡോക്ടർ 18 ലക്ഷത്തിലധികം രോഗികൾക്ക് മരുന്നും സ്നേഹവും കുറിച്ചുകൊടുത്താണ് ജീവിതത്തിൽനിന്ന് മടങ്ങിയത്. പണമുണ്ടാക്കാനാണെങ്കിൽ മറ്റെന്തെങ്കിലും പണിക്ക് പോയാൽ മതിയെന്ന അച്ഛന്റെ ഉപദേശവും പരിശോധനക്കായി ഒരു വീട്ടിലെത്തിയപ്പോൾ കണ്ട ദയനീയാവസ്ഥയുമാണ് രൈരു ഡോക്ടറെ പരിശോധന … Read more

ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പേരാവൂർ (കണ്ണൂർ): പേരാവൂർ തെരുവിൽ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആര്യപ്പറമ്പ് സ്വദേശി പുത്തൻവീട്ടിൽ മിധുൻ രാജാണ് (32) മരിച്ചത്. ഇന്ന് രാവിലെ 7.30ഓടെയായിരുന്നു അപകടം.

മാഹി പോളിടെക്നിക് താൽക്കാലിക ജീവനക്കാർ പെരുവഴിയിൽ

മാഹി പോളിടെക്നിക് താൽക്കാലിക ജീവനക്കാർ പെരുവഴിയിൽ

മാഹി: പുതുച്ചേരി സർക്കാറിന്റെ ഗവ. ഇന്ദിര ഗാന്ധി പോളിടെക്നിക് കോളജിൽ ഒന്നര ദശാബ്ദത്തിലേറെയായി അധ്യാപക-അനധ്യാപക തസ്തികയിൽ ജോലി ചെയ്തിരുന്നവർ പെരുവഴിയിലായി. അധ്യയന വർഷം തുടങ്ങി ഉത്തരവും ശമ്പളവുമില്ലാതെ രണ്ടുമാസം ജോലി ചെയ്തവരോട് ഈ മാസം ഒന്ന് മുതൽ പുതുക്കിയ ഓർഡർ ഇല്ലാത്തതിനാൽ സർക്കാർ ഭാഗത്തുനിന്ന് ഉത്തരവ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി ജോലിയിൽ പ്രവേശിക്കരുതെന്ന് പ്രിൻസിപ്പൽ സന്താനസാമി അറിയിച്ചു. ലെക്ചറർമാർ, ലാബ് അസിസ്റ്റൻറ്, ലാബ് അറ്റൻഡൻറ് ഉൾപ്പെടെ 21 പേരാണ് പെരുവഴിയിലായത്. ഈ അധ്യായന വർഷത്തിൽ മുഴുവൻ സീറ്റുകളിലും അഡ്മിഷൻ … Read more