ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; രണ്ടുപേര്‍ക്കെതിരെ കേസ്

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; രണ്ടുപേര്‍ക്കെതിരെ കേസ്

കണ്ണൂർ: നെതർലൻഡ്സിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ട് യുവാക്കളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ടുപേര്‍ക്കെതിരെ കേസ്. ആലപ്പുഴ സ്വദേശി ലക്ഷ്മി സദനം രാജേന്ദ്രന്‍ പിള്ള, തൃശൂര്‍ സ്വദേശി നാരായണന്‍ എന്നിവര്‍ക്കെതിരെയാണ് ആലക്കോട് പൊലീസ് കേസെടുത്തത്. ആലക്കോട് കണിയന്‍ചാലിലെ കാവുംപുറത്ത് ബൈജുമോന്‍ വര്‍ഗീസ്, കൂടപ്രത്തെ വാവോലിക്കല്‍ അനന്തു ചന്ദ്രന്‍ എന്നിവരാണ് തട്ടിപ്പിനിരകളായത്. ഇവരില്‍നിന്ന് ഒരുലക്ഷം വീതമാണ് രാജേന്ദ്രന്‍ പിള്ളയുടെ നേതൃത്വത്തില്‍ തട്ടിയെടുത്തത്. നെതര്‍ലൻഡില്‍ ഇലക്ട്രീഷ്യന്‍ ജോലി വാഗ്ദാനം ചെയ്ത് ബൈജുമോനില്‍നിന്ന് 2024 ജനുവരി 31നാണ് രാജേന്ദ്രന്‍ പിള്ള ഒരുലക്ഷം കൈക്കലാക്കിയത്. … Read more

ഇസ്‍ലാമിക രാജ്യങ്ങളിൽ പോലും ഏഴരക്കാണ് സ്കൂൾ, ഇവിടെ എന്തിന് വാശി? -എ.എൻ. ഷംസീർ

ഇസ്‍ലാമിക രാജ്യങ്ങളിൽ പോലും ഏഴരക്കാണ് സ്കൂൾ, ഇവിടെ എന്തിന് വാശി? -എ.എൻ. ഷംസീർ

കണ്ണൂർ: ഇസ്‍ലാമിക രാജ്യങ്ങളിൽ പോലും രാവിലെ ഏഴരക്കും എട്ടിനുമാണ് സ്കൂൾ പ്രവർത്തനസമയമെന്നും ഇവിടെ മാത്രം എന്തിന് വാശി പിടിക്കുന്നതെന്നും നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ. കാലത്തിന് അനുസരിച്ച് മാറാൻ എല്ലാവരും തയാറാവണമെന്നും മദ്രസ പഠനത്തിന്റെ കാര്യത്തിൽ മത പണ്ഡിതർ പുനർവിചിന്തനം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കതിരൂർ പുല്യോട് ഗവ.എൽ.പി സ്കൂളിന്റെ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. വിദേശരാഷ്ട്രങ്ങളിൽ, പ്രത്യേകിച്ച് ഇസ്‍ലാമിക രാഷ്ട്രങ്ങളിൽ വരെ രാവിലെ ഏഴരക്കാണ് സ്കൂൾ സമയം തുടങ്ങുന്നത്. ഇവിടെയെത്തുമ്പോൾ അതൊന്നും പറ്റില്ല. പത്തുമണിക്കേ പറ്റൂ. … Read more

ചരിത്രം ഈ ഫ്രെയിം; ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം

ചരിത്രം ഈ ഫ്രെയിം; ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം

സി.എം.വി. നമ്പീശൻ പകർത്തിയ പി. കൃഷ്ണപിള്ളയുടെ ചിത്രം പയ്യന്നൂർ: പയ്യന്നൂരിനടുത്ത് കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ മാത്തിൽ ആലപ്പടമ്പിലെ സി.എം.വി. നമ്പീശൻ എന്ന ഫോട്ടോഗ്രാഫറുടെ പഴയ റോളീകോർഡ് കാമറയും 120 എം.എം ഫിലിമും ചരിത്രത്തിന്റെ ഭാഗമായത് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിലൂടെയാണ്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് അടിത്തറ പാകിയ പി. കൃഷ്ണപിള്ളയുടേതാണ് നമ്പീശന്റെ പ്രശസ്തമായ ആ ചരിത്രചിത്രം. ലോക ഫോട്ടോഗ്രഫി ദിനവും കൃഷ്ണപിള്ളയുടെ ഓർമദിനവും പിന്നീടെന്നോ ഒരു ദിവസമായത് യാദൃച്ഛികമാണെങ്കിലും ആ ഫോട്ടോ ഇന്നും ചരിത്രത്തോടൊപ്പം തന്നെ സഞ്ചരിക്കുന്നു. … Read more

എ.ടി.എം സെക്യൂരിറ്റി ജീവനക്കാരന് മർദനം; മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ പിടിയിൽ

എ.ടി.എം സെക്യൂരിറ്റി ജീവനക്കാരന് മർദനം; മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ പിടിയിൽ

ശ്യാംജിത്ത്, യാദവ്, സൗരവ് പാനൂർ: കാപ്പാക്കേസിലും കവർച്ചക്കേസിലും ഒളിവിൽ കഴിയവെ എ.ടി.എം സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചതിന് മൂന്ന് ആർ.എസ്.എസ് പ്രവർത്തകരെ തൃശൂരിൽ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കൊലപാതക കേസുകളിലടക്കം നിരവധി കേസുകളിൽ പ്രതിയായ ആർ.എസ്.എസ് പ്രവർത്തകൻ ചെണ്ടയാട് കുനുമ്മലിലെ കമലദളത്തിൽ ശ്യാംജിത്ത്, പാനൂർ വള്ളങ്ങാട് സ്വദേശി യാദവ്, കണ്ണവം സ്വദേശി സൗരവ് എന്നിവരെയാണ് നാട്ടുകാർ പിടികൂടി ചേലക്കര പൊലീസിനെ ഏൽപിച്ചത്. ശ്യാംജിത്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ചേലക്കരയിൽ എ.ടി.എം സെക്യൂരിറ്റി ജീവനക്കാരനുമായി തർക്കമുണ്ടാവുകയും ജീവനക്കാരനെ ആക്രമിക്കുകയും … Read more

പത്തുവയസ്സുകാരിയെ പീഡിപ്പിച്ച വ്യാപാരി അറസ്റ്റിൽ

പത്തുവയസ്സുകാരിയെ പീഡിപ്പിച്ച വ്യാപാരി അറസ്റ്റിൽ

മധുസൂദനൻ തളിപ്പറമ്പ്: പത്തുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ തളിപ്പറമ്പിലെ വ്യാപാരിയെ അറസ്റ്റുചെയ്‌തു. തളിപ്പറമ്പ് മാർക്കറ്റിൽ തൈരും സ്റ്റേഷനറി സാധനങ്ങളുമുൾപ്പെടെ വിൽപന നടത്തുന്ന കീഴാറ്റൂരിലെ കെ.വി. മധുസൂദനനാണ് (54) അറസ്റ്റിലായത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയാണ് കഴിഞ്ഞ മാസം പത്തിന് പീഡനത്തിനിരയായത്. കുട്ടിയോട് മധുസൂദനൻ മോശമായി പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മാതാവ് ചൈൽ‌ഡ് ലൈൻ അധികൃതരെ വിവരമറിയിച്ചു. ചൈൽഡ്‌ലൈൻ അധികൃതർ കൗൺസലിങ് നടത്തി പെൺകുട്ടിയുടെ മൊഴിയെടുത്തു പൊലീസിൽ പരാതി നൽകുകയായിരുന്നു.

മാലിന്യം വലിച്ചെറിയൽ; പിഴ ചുമത്തിയത് 9.55 കോടി

മാലിന്യം വലിച്ചെറിയൽ; പിഴ ചുമത്തിയത് 9.55 കോടി

തളിപ്പറമ്പ്: കേരളത്തിൽ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരിൽനിന്ന് കഴിഞ്ഞ അഞ്ചുമാസംകൊണ്ട് പിഴ ചുമത്തിയത് 9.55 കോടി രൂപയെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്. ഇതിൽ 30 ലക്ഷത്തിലധികം രൂപ വാട്ട്‌സ്ആപ് വഴി ലഭിച്ച പരാതിയിൽ ചുമത്തിയ പിഴയാണ്. ഇങ്ങനെ പരാതി അറിയിക്കുന്നവർക്ക് പിഴ തുകയുടെ നാലിലൊന്ന് സമ്മാനമായി നൽകുമെന്നും മന്ത്രി അറിയിച്ചു. മാലിന്യം വലിച്ചെറിയുന്നതിന്റെ വ്യക്തമായ വിഡിയോ 9446700800 എന്ന വാട്ട്സ്ആപ് നമ്പറിലൂടെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.