കണ്ണൂർ സ്വദേശി ദുബായിൽ നിര്യാതനായി

കണ്ണൂർ സ്വദേശി ദുബായിൽ നിര്യാതനായി

കണ്ണൂർ: തായത്തെരു അമീർ ഹംസാസിലെ തൻവീർ അമീർ ഹംസ (51) ദുബായിൽ നിര്യാതനായി. സുഹൃത്തുക്കളോടൊപ്പം കളികണ്ട് പുറത്തിറങ്ങിയപ്പോൾ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 15 വർഷത്തോളമായി ഗൾഫിൽ തന്നെയാണ് താമസം. പ്രവാസി പ്രമുഖനായ പരേതൻ അമീർ ഹംസയുടെ മകനാണ്. തൈക്കണ്ടി ഖദീജയാണ് മാതാവ്. ഭാര്യ’: റഫീന കോയ്യോട്. ( ദുബായ്).മക്കൾ’: ആയിശ, ആലിയ.സഹോദരങ്ങൾ’: താജുന്നിസ അൻസാരി, തസ്നീം ഹാഷിം (ദുബായ്) തനൂജ ഹാറൂൺ (പിരിശക്കൂട്ടം അഡ്മിൻ)

പയ്യന്നൂരിലെ കവർച്ച; അന്വേഷണം ഊർജിതം

പയ്യന്നൂരിലെ കവർച്ച; അന്വേഷണം ഊർജിതം

പയ്യന്നൂർ: പെരുമ്പയിൽ വീട്ടുകാർ ഉറങ്ങികിടക്കവേ വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് അകത്ത് മുറികളിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും 4000 രൂപയും കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പയ്യന്നൂർ ഡി.വൈ.എസ്.പി എ. ഉമേഷ്. സംഭവത്തിൽ ശാസ്ത്രീയ തെളിവെടുപ്പുകൾ പൂർത്തിയായതായും നിർണായക വിവരങ്ങൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, നഷ്ടപ്പെട്ടതായി കരുതിയ 36 പവൻ വീട്ടിൽ നിന്ന് ലഭിച്ചു. വീട്ടിലുള്ളവർ മറ്റൊരിടത്ത് സൂക്ഷിച്ചതാണ് കണ്ടെടുത്തത്. ഇതോടെ 40 പവൻ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. നേരത്തെ ഇതുൾപ്പെടെ 76 പവൻ നഷ്ടപ്പെട്ടതായാണ് പരാതി … Read more

കൃഷി നാശം; അയ്യൻകുന്നിലെ ജനവാസ മേഖലയിൽ പത്തോളം ആനകൾ

കൃഷി നാശം; അയ്യൻകുന്നിലെ ജനവാസ മേഖലയിൽ 
പത്തോളം ആനകൾ

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവ്, മുടിക്കയം ഭാഗങ്ങളിൽ കാട്ടാനയിറങ്ങി വൻ കൃഷിനാശം. ജനവാസ മേഖലയിൽ കഴിഞ്ഞ രാത്രി പത്തോളം ആനകളാണ് എത്തിയത്. ബാരാപോൾ പുഴയോരത്തോട് ചേർന്ന പ്രദേശങ്ങളിലായിരുന്നു ആനക്കൂട്ടത്തിന്റെ വിളയാട്ടം. ബിജു നരിമറ്റത്തിന്റെ വീട്ടുപറമ്പിലെ നൂറോളം കവുങ്ങ് ആനക്കൂട്ടം പിഴുതിട്ടു. രണ്ടുവർഷം മുതൽ അഞ്ചുവർഷം പ്രായമായ കവുങ്ങുകളാണ് വ്യാപകമായി നശിപ്പിച്ചത്. വേനൽക്കാലത്ത് വെള്ളം നനച്ച് സംരക്ഷിച്ചവയായിരുന്നു ഇവ. ജലസേചന സൗകര്യത്തിനുള്ള പൈപ്പുകളും വ്യാപകമായി നശിപ്പിച്ചു. രണ്ട് ഏക്കറോളം വരുന്ന പറമ്പ് ചവിട്ടിമെതിച്ച നിലയിലാണ്. നിരവധി ഇടങ്ങളിൽ ആനപിണ്ഡവും … Read more

ബക്കളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരില്ല; ജനം ദുരിതത്തിൽ

ബക്കളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരില്ല; ജനം ദുരിതത്തിൽ

തളിപ്പറമ്പ്: ആന്തൂർ നഗരസഭയിൽ ബക്കളത്ത് ഒരുവർഷമായി പ്രവർത്തിക്കുന്ന നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യം ശക്തമായി. രണ്ടാഴ്ചയായി ഡോക്ടർ ഇല്ലാത്തത് ഇവിടെയെത്തുന്ന രോഗികൾക്ക് ദുരിതമായി. മഴ തുടങ്ങിയതോടെ നിരവധി പേരാണ് പനിയും മറ്റു രോഗങ്ങളുമായി സർക്കാർ ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറില്ല എന്ന ബോർഡ് കണ്ട് മടങ്ങുന്നത്. നഗര പ്രദേശങ്ങളിലെ പാവപ്പെട്ട ജനങ്ങൾക്ക് മികച്ച ചികിത്സസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ആരോഗ്യ മിഷന്‍റെ സഹായത്തോടെയാണ് നഗര പ്രാഥമികാരോഗ്യ കേന്ദ്രം അനുവദിച്ചത്‌. ബക്കളം ക്ഷീര സംഘത്തിന് സമീപം … Read more

വന്നു മഴക്കാലം; ഉറക്കം കെടുത്തി കവർച്ചക്കാരും

വന്നു മഴക്കാലം; ഉറക്കം കെടുത്തി കവർച്ചക്കാരും

പല കവർച്ചകളിലും തുമ്പുണ്ടാക്കാൻ പൊലീസിന് സാധിക്കാത്തത് മോഷ്ടാക്കൾക്ക് തുണയാകുന്നു പയ്യന്നൂർ: ഏതാനും മാസങ്ങളുടെ ഇടവേളക്കുശേഷം വീട് കുത്തിത്തുറന്ന് 75 പവൻ കവർച്ച നടത്തിയ സംഭവം പയ്യന്നൂരിനെ ഭീതിയിലാക്കി. നിരവധി കവർച്ച പരമ്പരക്ക് സാക്ഷ്യം വഹിച്ച പയ്യന്നൂരിൽ വീണ്ടുമുണ്ടായ തസ്കരവിളയാട്ടം നഗരത്തിന്‍റെ ഉറക്കം കെടുത്തുകയാണ്. മഴക്കാലം വരവായതോടെയാണ് കവർച്ചക്കാരും സജീവമായത്. മുൻവർഷങ്ങളില്ലൊം മഴക്കാലത്ത് പയ്യന്നൂരിൽ ചെറുതും വലുതുമായ നിരവധി കവർച്ച പരമ്പരയാണ് അരങ്ങേറിയത്. എന്നാൽ, വീട് കുത്തിത്തുറന്ന് 75 പവൻ കവർന്ന സംഭവം അടുത്ത കാലത്ത് നടന്ന ഏറ്റവും … Read more

തലശ്ശേരിയിൽ മോഷണം തുടർക്കഥ; പൊലീസ് നിഷ്ക്രിയം

തലശ്ശേരിയിൽ മോഷണം തുടർക്കഥ; പൊലീസ് നിഷ്ക്രിയം

തലശ്ശേരി: നഗരം മോഷ്ടാക്കാൾ അടക്കിവാഴുമ്പോഴും പൊലീസ് നിഷ്ക്രിയമെന്ന് ആക്ഷേപം. ചിറക്കര പ്രദേശത്താണ് അടുത്ത കാലത്തായി മോഷണം വ്യാപകമായിട്ടുള്ളത്. ചിറക്കര എസ്.എസ് റോഡിലെയും ടൗൺ ഹാൾ പരിസരത്തെയും രണ്ട് വീടുകളിലാണ് ഒടുവിലായി മോഷണശ്രമം അരങ്ങേറിയത്. അടുത്തകാലത്തായി ചിറക്കര പ്രദേശത്തെ നിരവധി വീടുകളിൽ മോഷ്ടാക്കൾ കയറിയിറങ്ങിയെങ്കിലും ഒന്നിനും തുമ്പുണ്ടാക്കാൻ തലശ്ശേരി പൊലീസിന് സാധിച്ചിട്ടില്ല. മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യം പൊലീസ് ശേഖരിക്കുന്നുണ്ടെങ്കിലും അന്വേഷണം വഴിമുട്ടുകയാണ്. പ്രവാസജീവിതം നയിക്കുന്ന പല കുടുംബങ്ങളും മോഷ്ടാക്കളുടെ സ്വൈരവിഹാരം കാരണം ആകുലതയിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ അടിക്കടിയായി … Read more