ശുഹൈബ് വധം: സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി സുപ്രീംകോടതി തള്ളി

ശുഹൈബ് വധം: സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന മാതാപിതാക്കളുടെ ആവശ്യം സുപ്രീംകോടതി തള്ളി. പ്രതികള്‍ക്ക് സി.പി.എമ്മുമായുള്ള അടുത്തബന്ധം കേരള പൊലീസ് അന്വേഷിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കളായ സി.പി. മുഹമ്മദ്, എസ്.പി. റസിയ എന്നിവര്‍ സമർപ്പിച്ച ഹരജിയാണ് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. അന്തിമ അന്വേഷണ റിപ്പോർട്ടും കുറ്റപത്രവും സമർപ്പിച്ച കേസിൽ സി.ബി.ഐ അന്വേഷണ ആവശ്യം അംഗീകരിക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഇപ്പോൾ പ്രതികളല്ലാത്ത ആർക്കെങ്കിലും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് … Read more

ആർക്കും വേണ്ടാതെ ഈ കടൽത്തീരം

ആർക്കും വേണ്ടാതെ ഈ കടൽത്തീരം

തലശ്ശേരി: ബ്രിട്ടീഷ് ഭരണകാലത്ത് വാണിജ്യ കയറ്റിറക്കുമതിയിൽ നിറഞ്ഞുനിന്ന തലശ്ശേരി കടൽത്തീരം നശിച്ചുതീരുന്നു. കടലും വേണ്ട, തീരവും വേണ്ട എന്ന സ്ഥിതിയിലേക്കാണ് പൈതൃകനഗരിയിലെ ഈ കടൽത്തീരം നാശത്തിലേക്ക് കൂപ്പുകുത്തുന്നത്. കടലിന്റെ ആവാസവ്യവസ്ഥകളെ തകിടംമറിക്കുന്ന രീതിയിൽ തീരത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അനുദിനം വ്യാപിക്കുകയാണ്. മത്സ്യ-മാംസ മാർക്കറ്റിലെയും ജനറൽ ആശുപത്രിയിലെയും അഴുക്കുവെള്ളം കടത്തിവിടുന്നതും കടലിലേക്കാണ്. തലശ്ശേരി മത്സ്യമാർക്കറ്റ് മുതൽ പോർട്ട് ഓഫിസ് വരെയുള്ള ഭാഗത്ത് മൂക്കുപൊത്താതെ നടക്കാനാവില്ല. തലശ്ശേരിയിൽ പ്രത്യേകം അറവുശാലയില്ലാത്തതിനാൽ മാംസ മാർക്കറ്റിനകത്തുതന്നെയാണ് ആടുമാടുകളെ കശാപ്പ് ചെയ്യുന്നത്. കശാപ്പിന് … Read more

മറുകരയെത്താത്ത ജീവിതങ്ങളുടെ കണ്ണീർക്കഥ തുടരുന്നു

മറുകരയെത്താത്ത ജീവിതങ്ങളുടെ കണ്ണീർക്കഥ തുടരുന്നു

കേളകം: ആറളം വനാതിർത്തിയിലെ മുട്ടുമാറ്റിയിൽ ചീങ്കണ്ണിപ്പുഴയോരത്തെ കുടിയിറക്കിന് 37 ആണ്ട് പഴക്കം. കുടിയിറക്കിന്റെ ബാക്കിപത്രമായ ദുരിതബാധിതർക്കിന്നും വറുതിക്കാലമാണ്. തങ്ങളുടെ പത്തേക്കറടക്കം ഭൂമിയിൽനിന്ന് കൂടെയുള്ളവരെയാകെ കുടിയിറക്കിയിട്ടും സ്വന്തം മണ്ണിൽനിന്ന് കുടിയിറങ്ങാതെ, വന്യജീവികളുടെ കനിവിൽ തുഴയുന്ന ജീവിതങ്ങളുടെ കദനകഥ രാഷ്ട്രീയ പാർട്ടികളും എന്നേ മറന്നു. കരിങ്കൽ മതിലിനിരുവശവും ചാരിയ മുളയേണികൾ കയറിയിറങ്ങി പുഴക്ക് അരികിലൂടെ നടന്നാൽ മരത്തിലേക്ക് ചാരിയ മുളയേണി കാണാം. മരത്തിനു മുകളിൽനിന്നും പുഴക്കരെ മരത്തിലേക്ക് കമ്പികൾ വലിച്ചുകെട്ടിയുണ്ടാക്കിയ തൂക്കുപാലം. ഒരാൾക്ക് മാത്രം പോകാവുന്ന പാലത്തിൽ ചവിട്ടുപടികളായി കമ്പികൾക്കിടയിയിൽ … Read more

‘ഇസ്‍ലാമോഫോബിയ അതിജയിക്കാൻ പ്രവാചക ദൗത്യം ഏറ്റെടുക്കണം’

‘ഇസ്‍ലാമോഫോബിയ അതിജയിക്കാൻ പ്രവാചക ദൗത്യം ഏറ്റെടുക്കണം’

കണ്ണൂർ: ലോകത്തും രാജ്യത്തും നിലനിൽക്കുന്ന ഇസ്‍ലാമോഫോബിയയെ അതിജയിക്കാൻ വിശ്വാസികൾ മുഹമ്മദ് നബിയുടെ ജീവിതം പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് ജമാഅത്തെ ഇസ്ലാമി പ്രവാചക സെമിനാർ ആഹ്വാനം ചെയ്തു. ജമാഅത്തെ ഇസ്ലാമി കേരള ഘടകം ‘വെളിച്ചമാണ് തിരുദൂതർ’ സന്ദേശവുമായി നടത്തുന്ന കാമ്പയിനിന്റെ ഭാഗമായാണ് ‘റസൂലിനെ പിൻപറ്റുക, സുന്നത്ത് മുറുകെ പിടിക്കുക’ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചത്. ദേശീയ സമിതി അംഗം എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. പ്രവാചകനോടുള്ള സ്നേഹം അങ്ങേയറ്റം ഹൃദയാനുരാഗമാക്കിയവരാണ് സത്യവിശ്വാസികളെന്ന് അദ്ദേഹം ഓർമിപ്പിച്ചു. തെറ്റിദ്ധരിപ്പിക്കുകയും വികലമായി ചിത്രീകരിക്കുകയും … Read more

ചാലക്കരയിൽ ആഫ്രിക്കൻ ഒച്ച് ശല്യം

ചാലക്കരയിൽ ആഫ്രിക്കൻ ഒച്ച് ശല്യം

മാഹി: ചാലക്കരയിലും പരിസരത്തും ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷമാകുന്നു. വീടികളുടെ അടുക്കളയിലുൾപ്പടെ രാക്ഷസ ഒച്ചുകളെന്നുമറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചുകൾ ഇഴഞ്ഞെത്തുകയാണ്. മുമ്പ് ചാലക്കരയിലെ മൈദ ഫാക്ടറിയിലേക്ക് പോവുന്ന ലോറികളിൽനിന്ന് ഒച്ചുകൾ റോഡിൽ വീഴുന്നത് കാണാറുണ്ടായിരുന്നു. പകൽ സമയങ്ങളിൽ കാണാത്ത ഇവ ഇരുട്ടു വീണാൽ പ്രദേശമാകെ കീഴടക്കുകയാണ്. കുരുമുളകിന്റെ മാത്രം വലുപ്പമുള്ള ഒച്ചിന്റെ കുഞ്ഞുങ്ങൾ പച്ചിലകൾ തിന്ന് ദിവസങ്ങൾക്കുള്ളിൽ കൈമുഷ്ടിയോളം വലുതാവുന്നു. കട്ടിയേറിയ തോടുകളാണ് ഇവക്കുള്ളത്. സ്പർശിച്ചാൽ ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടും. വാഴ, കപ്പ, പപ്പായ, നെല്ലി, പുളി തുടങ്ങിയവയുടെ … Read more

മുൻ ഡിവൈ.എസ്.പി പി. സുകുമാരൻ ബി.ജെ.പിയിൽ

മുൻ ഡിവൈ.എസ്.പി പി. സുകുമാരൻ ബി.ജെ.പിയിൽ

കണ്ണൂർ: റിട്ട. ഡിവൈ.എസ്.പി പി. സുകുമാരൻ ബി.ജെ.പിയിൽ ചേർന്നു. കണ്ണൂർ ജില്ല കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ അംഗത്വം നൽകി. സി.പി.എം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും പ്രതികളായ ഷുക്കൂർ വധക്കേസ്, കാരായി രാജനും കാരായി ചന്ദ്രശേഖരനും പ്രതികളായ ഫസൽ വധക്കേസ് തുടങ്ങിയ നിരവധി കേസുകൾ അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് പി. സുകുമാരൻ. മടിക്കൈ ബങ്കളം സ്വദേശിയായ ഇദ്ദേഹം നിലവിൽ കണ്ണൂരിലാണ് താമസം. ബി.ജെ.പി സംസ്ഥാന സെക്രട്ടറി … Read more