കതിരൂരിൽ ദുരിതാശ്വാസ ക്യാമ്പ്

കതിരൂരിൽ ദുരിതാശ്വാസ ക്യാമ്പ്

തലശ്ശേരി: മഴ ശക്തമായതോടെ കതിരൂർ സൈക്ലോൺ ഷെൽറ്ററിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നിലവിൽ കുട്ടികൾ ഉൾപ്പെടെ 17 പേരാണ് ക്യാമ്പിലുള്ളത്. കതിരൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ ചാടാലപുഴ കരകവിഞ്ഞതിനെ തുടർന്ന് തെങ്ങുംവളപ്പിലെ ആറ് കുടുംബങ്ങളെയാണ് സൈക്ലോൺ ഷെൽറ്ററിലേക്ക് മാറ്റിയത്. നാല് കുട്ടികളും ഒരു കിടപ്പുരോഗിയും മൂന്ന് വയോജനങ്ങളുമുൾപ്പെടെ 17 പേരാണ് ക്യാമ്പിലുള്ളത്. ക്യാമ്പിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം, മെഡിക്കൽ സർവിസ്, മുഴുവൻ സമയവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സേവനവും ഒരുക്കിയിട്ടുണ്ട്. ആവശ്യമായ ഘട്ടങ്ങളിൽ കൂടുതൽ പേർ എത്തിയാൽ അവരെ താമസിപ്പിക്കാനുള്ള … Read more

പതിച്ചുകിട്ടിയ ഭൂമിയിൽനിന്ന് തേക്കുമരങ്ങൾ മോഷണം പോയി; ആദിവാസി യുവതിക്ക് 14 ലക്ഷം പിഴ

പതിച്ചുകിട്ടിയ ഭൂമിയിൽനിന്ന് തേക്കുമരങ്ങൾ മോഷണം പോയി; ആദിവാസി യുവതിക്ക് 14 ലക്ഷം പിഴ

ഇരിട്ടി: പതിച്ചുകിട്ടിയ ഭൂമിയിൽനിന്നും തേക്കുമരങ്ങൾ മോഷണം പോയതിനെ തുടർന്ന് തില്ലങ്കേരി ശങ്കരൻക്കണ്ടി നഗറിലെ എസ്.കെ. സീതക്ക് ലഭിച്ചത് 14 ലക്ഷത്തിന്റെ പിഴ. തേക്കുമരങ്ങൾ മോഷ്ടാക്കൾ മുറിച്ചുകടത്തിയതിന് 14,66,834 രൂപയാണ് റവന്യൂ വകുപ്പ് എസ്.കെ സീതക്ക് പിഴ ചുമത്തിയത്. 20 കൊല്ലം മുമ്പ് നടന്ന സംഭവത്തിൽ നോട്ടീസ് ലഭിച്ചതോടെ അമ്പരന്നിരിക്കുന്ന കുടുംബത്തിന് ഇപ്പോൾ എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും വാക്കുകളിൽ മാത്രമാണ് ആശ്വാസം. 2003ലാണ് മട്ടന്നൂർ കീച്ചേരിയിൽ സീതക്ക് ഒരേക്കർ ഭൂമി റവന്യൂ വകുപ്പ് പതിച്ചുനൽകിയത്. … Read more

മിന്നൽ ചുഴലി; വ്യാപക നാശം

മിന്നൽ ചുഴലി; വ്യാപക നാശം

ഇരിട്ടി: വിവിധയിടങ്ങളിലെ മിന്നൽ ചുഴലിയിൽ വ്യാപക നാശം. ഇരിട്ടി നഗരസഭയിലെ നേരംപോക്ക്, നരിക്കുണ്ടം മേഖലകളിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം. മരംവീണും ഓടുകളും മേൽക്കൂരയും പാറിപ്പോയും ആറോളം വീടുകൾക്ക് ഭാഗികമായി നാശം നേരിട്ടു. മരങ്ങൾ കടപുഴകിയും പൊട്ടിയും വീണ് നിരവധി വൈദ്യുതിത്തൂണുകൾ തകർന്നു. നേരംപോക്ക്-നരിക്കുണ്ടം-താലൂക്ക് ആശുപത്രി റോഡിലും നരിക്കുണ്ടം-കാലൂന്നുകാട് റോഡിലും മരങ്ങൾ വീണും വൈദ്യുതിത്തൂണുകൾ ഒടിഞ്ഞുവീണും ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച പുലർച്ച നാലോടെയാണ് സംഭവം. പുരയിടങ്ങളിലെ തെങ്ങ്, കവുങ്ങ്, തേക്ക്, പ്ലാവ് തുടങ്ങിയവയാണ് ഏറെയും കടപുഴകിയത്. നേരംപോക്ക് … Read more

കക്കൂസ് മാലിന്യം വയലിൽ തള്ളാൻ ശ്രമം; നാട്ടുകാർ പിടികൂടി

കക്കൂസ് മാലിന്യം വയലിൽ തള്ളാൻ ശ്രമം; നാട്ടുകാർ പിടികൂടി

അഞ്ചരക്കണ്ടി: വയലിൽ തള്ളാൻ കക്കൂസ് മാലിന്യവുമായി വന്ന വാഹനം നാട്ടുകാർ പിടികൂടി. ഞായറാഴ്ച പുലർച്ച രണ്ടരയോടെയാണ് സംഭവം. ഓടക്കാട് മക്രേരി റോഡിന് സമീപത്തെ വയലിലേക്ക് കക്കൂസ് മാലിന്യം തള്ളാനെത്തിയ വാഹനത്തെയാണ് നാട്ടുകാർ പിടിച്ചത്. ടാങ്കർ ലോറിക്ക് എസ്കോർട്ടായി വന്ന രണ്ടു കാറുകളും ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും ഓടിരക്ഷപ്പെട്ടു. ഇവിടങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവായിരുന്നു. ഇതേതുടർന്ന് നാട്ടുകാർ കുറെ ദിവസങ്ങളായി ഉറക്കമൊഴിച്ച് നിരീക്ഷണത്തിലായിരുന്നു. ഞായറാഴ്ചയും നാട്ടുകാർ വയലിനോട് ചേർന്ന സ്ഥലങ്ങളിൽ നിരീക്ഷണത്തിനിരുന്നു. പുലർച്ച മാലിന്യം തള്ളാൻ ടാങ്കർ ലോറിയുമായി … Read more

ആറളത്ത് മഞ്ഞപ്പിത്തം; 1500 വീടുകളിൽ സൂപ്പർ ക്ലോറിനേഷൻ

ആറളത്ത് മഞ്ഞപ്പിത്തം; 1500 വീടുകളിൽ സൂപ്പർ ക്ലോറിനേഷൻ

ഇരിട്ടി: ആറളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 10 വിദ്യാർഥികൾക്കും രണ്ട് അധ്യാപകർക്കും ഉൾപ്പെടെ 13 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ മേഖലയിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പഞ്ചായത്തിലെ മൂന്ന് വാർഡുകളിലെ 1500ഓളം വീടുകളിൽ കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. പെരുമ്പഴശ്ശി, ആറളം, പൂതക്കുണ്ട് വാർഡുകളിലാണ് പ്രതിരോധ പ്രവർത്തനം ശക്തമാക്കിയത്. ആറളം സ്‌കൂളിൽ വിദ്യാർഥികൾക്കായി ശനിയാഴ്ച മെഡിക്കൽ ക്യാമ്പ് നടത്തി. ഡോ. കാപ്പിലക്കുന്നേൽ ജിയോയുടെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പിൽ പനി, ജലദോഷം, ചുമ … Read more

മരം വീണ് വീട് തകര്‍ന്ന് യുവതിക്ക് പരിക്ക്

മരം വീണ് വീട് തകര്‍ന്ന് യുവതിക്ക് പരിക്ക്

ചെറുപുഴ: കോഴിച്ചാല്‍ മീന്തുള്ളിയില്‍ മരങ്ങള്‍ വീണ് വീട് തകര്‍ന്ന് ഭര്‍തൃമതിയായ യുവതിക്ക് പരിക്കേറ്റു. ഭര്‍ത്താവും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ച 12ഓടെയാണ് സംഭവം. മീന്തുള്ളിയിലെ കൊച്ചുകരിയില്‍ ഓമനയുടെ വീടാണ് മരങ്ങള്‍ വീണ് തകര്‍ന്നത്. ശക്തമായി വീശിയടിച്ച കാറ്റില്‍ വീടിന് സമീപത്തുണ്ടായിരുന്ന കൂറ്റന്‍ പ്ലാവും കവുങ്ങും വേരോടെ പിഴുത് വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. വീടിന്റെ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ ഭാഗം പൂര്‍ണമായി തകര്‍ന്ന് മുറിയില്‍ പതിക്കുകയായിരുന്നു. ഈസമയം മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഓമനയുടെ മകന്‍ അഭിലാഷിന്റെ ഭാര്യ ശോഭിതക്കാണ് … Read more