മറുകരയെത്താത്ത ജീവിതങ്ങളുടെ കണ്ണീർക്കഥ തുടരുന്നു
കേളകം: ആറളം വനാതിർത്തിയിലെ മുട്ടുമാറ്റിയിൽ ചീങ്കണ്ണിപ്പുഴയോരത്തെ കുടിയിറക്കിന് 37 ആണ്ട് പഴക്കം. കുടിയിറക്കിന്റെ ബാക്കിപത്രമായ ദുരിതബാധിതർക്കിന്നും വറുതിക്കാലമാണ്. തങ്ങളുടെ പത്തേക്കറടക്കം ഭൂമിയിൽനിന്ന് കൂടെയുള്ളവരെയാകെ കുടിയിറക്കിയിട്ടും സ്വന്തം മണ്ണിൽനിന്ന് കുടിയിറങ്ങാതെ, വന്യജീവികളുടെ കനിവിൽ തുഴയുന്ന ജീവിതങ്ങളുടെ കദനകഥ രാഷ്ട്രീയ പാർട്ടികളും എന്നേ മറന്നു. കരിങ്കൽ മതിലിനിരുവശവും ചാരിയ മുളയേണികൾ കയറിയിറങ്ങി പുഴക്ക് അരികിലൂടെ നടന്നാൽ മരത്തിലേക്ക് ചാരിയ മുളയേണി കാണാം. മരത്തിനു മുകളിൽനിന്നും പുഴക്കരെ മരത്തിലേക്ക് കമ്പികൾ വലിച്ചുകെട്ടിയുണ്ടാക്കിയ തൂക്കുപാലം. ഒരാൾക്ക് മാത്രം പോകാവുന്ന പാലത്തിൽ ചവിട്ടുപടികളായി കമ്പികൾക്കിടയിയിൽ … Read more