ഓട്ടോയിൽ കടത്തുകയായിരുന്ന കഞ്ചാവും, ലഹരി വസ്തുക്കളും പിടികൂടി

ഓട്ടോയിൽ കടത്തുകയായിരുന്ന കഞ്ചാവും, ലഹരി വസ്തുക്കളും പിടികൂടി

കൂത്തുപറമ്പ്: എക്സൈസ് നടത്തിയ പരിശോധനയിൽ ഓട്ടോയിൽ കടത്തുകയായിരുന്ന 1700 പാക്കറ്റ് ഹാൻസും 40 ഗ്രാം കഞ്ചാവും പിടികൂടി. കോളയാട് സ്വദേശി സി. ഹാഷിമിൽ നിന്നാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. ഹാൻസ് ഉൾപ്പെടെ കടത്തിക്കൊണ്ടുവരുന്ന പ്രധാന കണ്ണിയെയാണ് കൂത്തുപറമ്പ് എക്സൈസ് റേഞ്ച് സംഘം പിടികൂടിയത്. അസി. എക്സൈസ് ഇൻസ്പെക്ടർ കെ.ജെ. സന്തോഷും സംഘവും കൂത്തുപറമ്പ് ടൗണിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ഏതാനും നാളുകളായി കൂത്തുപറമ്പ് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഓട്ടോയിൽ ആവശ്യക്കാർക്ക് ഹാൻസ് എത്തിച്ചു കൊടുക്കുന്നതാണ് ഇയാളുടെ രീതി. പ്രിവന്റിവ് … Read more

കണ്ണൂർ കൂത്തുപറമ്പ്​ സ്വദേശി ദുബൈയിൽ നിര്യാതനായി

കണ്ണൂർ കൂത്തുപറമ്പ്​ സ്വദേശി ദുബൈയിൽ നിര്യാതനായി

ദുബൈ: കണ്ണൂർ കൂത്തുപറമ്പ്​ സ്വദേശി ദുബൈയിൽ നിര്യാതനായി. പനമ്പ്രാൽ മെരുവമ്പായ് ഖലീലാണ്​ (37) മരിച്ചത്​. ഹൃദയാഘാതമായിരുന്നു. പിതാവ്​ ഉസൈൻ. മാതാവ്​: സഫിയ. ഭാര്യ: ഷഹറ. മക്കൾ: അസബ്​, അസീൻ. സഹോദരങ്ങൾ: അഷ്ക്കര്‍, അഫ്രീദ്, ഷഫീദ, ഷമീന, ഷര്‍മിന, ഷാനിബ. വ്യാഴാഴ്ച രാവിലെ 9.30ന്​ നാട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചക്ക്​ ഖബറടക്കും.

പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി

പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു. 5 വർഷത്തേക്ക് ഈ സംഘടനകളെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറങ്ങി. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും. രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുത്തതിനും ശേഷമാണു നിരോധനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലർ ഫ്രണ്ട് മാറി. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട്, എൻസിഎച്ച്ആർഒ, നാഷനൽ വിമൻസ് ഫ്രണ്ട്, എംപവർ … Read more

കതിരൂരിനടുത്ത ആറാംമൈലിൽ ഒമ്നി വാനിന് തീപിടിച്ചു

കതിരൂരിനടുത്ത ആറാംമൈലിൽ ഒമ്നി വാനിന് തീപിടിച്ചു

കൂത്തുപറമ്പ്: കതിരൂരിനടുത്ത ആറാംമൈലിൽ ഒമ്നി വാനിന് തീപിടിച്ചു. എയർ നിറക്കാൻവേണ്ടി കടയിൽ നിർത്തിയപ്പോഴാണ് വാഹനത്തിന്റെ അടിഭാഗത്തുനിന്ന് പുകയുയർന്നത് കടയുടമയുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ വാഹന ഉടമയോട് വാഹനത്തിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും അയാൾ ഇറങ്ങുകയും ചെയ്തു. നിമിഷ നേരംകൊണ്ട് വാഹനത്തിന്റെ ഉൾഭാഗം ആളിക്കത്തി. ഓടിക്കൂടിയവർ ചേർന്ന് വെള്ളം ഉപയോഗിച്ചാണ് തീയണക്കാനുള്ള ശ്രമംനടത്തിയത്. കൂത്തുപറമ്പ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. കതിരൂർ സ്വദേശി നാരായണന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തിനശിച്ചത്. കൃത്യസമയത്ത് സംഭവം ശ്രദ്ധയിൽപെട്ടതുകൊണ്ടാണ് വൻദുരന്തം ഒഴിവായത്.

ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി-പഴയങ്ങാടി കെ.എസ്.ടി.പി റോഡിൽ കടവത്തുവയൽ പെട്രോൾ പമ്പിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. കഴിഞ്ഞദിവസം രാത്രിയാണ് അപകടമുണ്ടായത്. എതിർദിശയിൽനിന്ന് വന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രക്കാരൻ പാപ്പിനിശ്ശേരി സ്വദേശി അജ്മൽ (50), കാർ യാത്രക്കാരൻ പാലക്കാട് വല്ലപ്പുഴ സ്വദേശി പ്രശോദ് (24) എന്നിവർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അജ്മലിനെ കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് നിയന്ത്രണംവിട്ട കാർ സമീപത്തെ കണ്ടൽക്കാട്ടിലേക്ക് മറിഞ്ഞു. ബൈക്കും കൂട്ടിയിടിയിൽ തകർന്നു.

മുക്കുപണ്ടം പണയംവെച്ച് പണം തട്ടൽ; ഒരാൾകൂടി അറസ്റ്റിൽ

മുക്കുപണ്ടം പണയംവെച്ച് പണം തട്ടൽ; ഒരാൾകൂടി അറസ്റ്റിൽ

കൂത്തുപറമ്പ്: സ്വർണം പൂശിയ മുക്കുപണ്ടം പണയംവെച്ച് ബാങ്കുകളിൽനിന്ന് വൻ തുക തട്ടിയ സംഭവത്തിൽ ഒരാളെ കൂടി കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പങ്ങോട്ടൂരിലെ രാമൻ കടവത്ത് ഹൗസിൽ ആർ.കെ. ഇല്യാസി (28) നെയാണ് കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽനിന്ന് കസ്റ്റഡിയിലെടുത്ത ഇല്യാസിനെ കൂത്തുപറമ്പിലെത്തിച്ച് ചോദ്യംചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് പാറാലിലെ പടിഞ്ഞാറെന്റവിട പി. ശോഭന (50), നരവൂരിലെ വാഴയിൽ ഹൗസിൽ അഫ്സൽ (30) എന്നിവരെ നേരത്തേ കൂത്തുപറമ്പ് പൊലീസ് … Read more