ശ്രീകണ്ഠപുരത്തെ ക്രഷറിൽനിന്ന് വൻ സ്ഫോടക ശേഖരം പിടികൂടി

ശ്രീകണ്ഠപുരത്തെ ക്രഷറിൽനിന്ന് വൻ സ്ഫോടക ശേഖരം പിടികൂടി

ശ്രീകണ്ഠപുരം: ക്രഷറിൽ അനധികൃതമായി സൂക്ഷിച്ച വന്‍ സ്‌ഫോടക ശേഖരം പൊലീസ് പിടികൂടി. ശ്രീകണ്ഠപുരം എസ്.എച്ച്.ഒ ഇൻസ്പെക്ടർ രാജേഷ് മാരാങ്കലത്തിന്റെ നേതൃത്വത്തിലാണ് പിടിച്ചത്. ചേപ്പറമ്പ് മഞ്ഞളാംകുന്നിലെ മേമി ഗ്രാനൈറ്റ് ക്രഷറില്‍ വെള്ളിയാഴ്ച് വൈകീട്ട് മുതല്‍ രാത്രി 11 വരെ നടത്തിയ പരിശോധനയിലാണ് സ്‌ഫോടക ശേഖരം പിടിച്ചെടുത്തത്. ക്രഷറില്‍ സ്‌ഫോടക ശേഖരം സൂക്ഷിക്കേണ്ടത് മെഗ്സിന്‍ എന്നറിയപ്പെടുന്ന ഇരുമ്പ് പെട്ടിക്കകത്താണ്. ക്രഷറിന് സമീപത്തെ പറമ്പില്‍ നിര്‍ത്തിയിട്ട വാനിലായിരുന്നു ഇവിടെ സ്‌ഫോടക ശേഖരം സൂക്ഷിച്ചു വെച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്നെത്തിയ പൊലീസ് സംഘം … Read more

തലശ്ശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ഓഫിസറുടെ മകൾ പനി ബാധിച്ച്‌ മരിച്ചു

തലശ്ശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ഓഫിസറുടെ മകൾ പനി ബാധിച്ച്‌ മരിച്ചു

തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ഓഫിസർ മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ മകൾ അസ്‌ക സോയ (9) പനി ബാധിച്ച്‌ മരിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കോഴിക്കോട്‌ മെഡിക്കൽ കോളജ്‌ ആശുപത്രി വെന്റിലേറ്ററിൽ കഴിയവേയാണ് മരണം. പനി ബാധിച്ച്‌ വ്യാഴാഴ്‌ച ഒ.പിയിൽ ചികിത്സതേടിയിരുന്നു. പനി മാറാത്തതിനെ തുടർന്ന് വെള്ളിയാഴ്‌ച രാത്രി ജനറൽ ആശുപത്രി ബേബി വാർഡിൽ പ്രവേശിപ്പിച്ചു. മാതാവിനോടൊപ്പം നടന്നാണ്‌ അസ്‌ക സോയ ആശുപത്രിയിലെത്തിയത്‌. പുലർച്ചെ രണ്ട്‌ മണിയോടെ അപസ്‌മാരമുണ്ടായതിനെ തുടർന്ന്‌ കോഴിക്കോടേക്ക്‌ റഫർ … Read more

പോലീസ് സ്റ്റേഷനരികെ കുത്തേറ്റ് ജിന്റോ രക്തംവാർന്ന് കിടന്നു; ഒടുവിൽ മരണത്തിന് കീഴടങ്ങി

പോലീസ്  സ്റ്റേഷനരികെ കുത്തേറ്റ് ജിന്റോ രക്തംവാർന്ന് കിടന്നു; ഒടുവിൽ മരണത്തിന് കീഴടങ്ങി

കണ്ണൂർ: നഗരമധ്യത്തിൽ പൊലീസ് സ്റ്റേഷന് വിളിപ്പാടകലെകുത്തേറ്റ ലോറി ഡ്രൈവർ മരിച്ചത് റോഡരികിൽ ചോരവാർന്ന്. കണിച്ചാര്‍ പൂളക്കുറ്റി സ്വദേശി വടക്കേത്ത് വി.ഡി. ജിന്‍റോയാണ് (39) കണ്ണൂർ പൊലീസ് ആസ്ഥാനത്തിനും പൊലീസ് സ്റ്റേഷനും സമീപം കണ്ണൂർ റെയില്‍വേ സ്റ്റേഷന്‍ കിഴക്കെ കവാടത്തിനരികിൽ മരിച്ചത്. സ്റ്റേഡിയത്തിനുസമീപം നിർത്തിയിട്ട ലോറിയിൽ വിശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച പുലർച്ച ഒന്നരയോടെയാണ് അക്രമം. സംഭവത്തിൽ രണ്ടുപേരെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി പാതിരപ്പറ്റ കിളിയാറ്റുമ്മൽ ഹൗസിൽ അൽത്താഫ് (36), കാഞ്ഞങ്ങാട് സബ് ജയിൽ റോഡിലെ ഇസ്മായിൽ ക്വാർട്ടേഴ്സിൽ … Read more

ബാലികയെ പീഡിപ്പിച്ച യുവാവിന് 83 വർഷം തടവും 1.15 ലക്ഷം രൂപ പിഴയും

ബാലികയെ പീഡിപ്പിച്ച യുവാവിന് 83 വർഷം തടവും 1.15 ലക്ഷം രൂപ പിഴയും

തളിപ്പറമ്പ്: എട്ടു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ യുവാവിന് 83 വർഷം തടവും 1,15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുളിങ്ങോം പാലാന്തടം സ്വദേശി കാണിക്കാരൻ രമേശനെ (32) ആണ് ശിക്ഷിച്ചത്. ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2018 ഏപ്രിൽ മാസമാണ് കേസിനാസ്പദമായ സംഭവം. പ്രതി കാണിക്കാരൻ രമേശൻ താമസിക്കുന്ന വീട്ടിൽവെച്ച് എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്തെന്നാണ് കേസ്. പ്രതിയെ 2018 മേയ് അഞ്ചിന് അറസ്റ്റ് ചെയ്തിരുന്നു. പെരിങ്ങോം എസ്.ഐയായിരുന്ന എം.എൻ. ബിജോയിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. അഞ്ചോളം … Read more

ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ചെങ്കിലും ധർമക്കുളം വറ്റിവരണ്ടു

ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ചെങ്കിലും ധർമക്കുളം വറ്റിവരണ്ടു

മുഴപ്പിലങ്ങാട്: ശോചനീയാവസ്ഥയിലായ മുഴപ്പിലങ്ങാട് കുളം ബസാറിലെ ധർമക്കുളം 2017ൽ മുഖ്യമന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും വകയിരുത്തിയ 16 ലക്ഷം ചെലവഴിച്ച് നവീകരിച്ചെങ്കിലും അത് വേണ്ടത്ര പ്രയോജനപ്പെടുത്താനായില്ല. കാലപ്പഴക്കം ചെന്ന് ഉപയോഗശൂന്യമായ പൊതുകിണറും പൊതുകുളവും നവീകരിക്കുക എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് കുളം ബസാറിലെ ധർമക്കുളവും സർക്കാർ ചെലവിൽ നവീകരിച്ചത്. മഴക്കാലത്ത് വെള്ളം നിറഞ്ഞാലും പൊതുജനങ്ങൾക്ക് കുളിക്കാനും അനുയോജ്യമല്ലാത്തത് കാരണം ആരും കുളത്തിലിറങ്ങാറില്ല. കുളം നിറയുന്ന അവസ്ഥയിൽ പുറത്തേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് ഇല്ലാത്തതും കുളിക്കുന്നതിന് തടസ്സമാകുന്നു എന്നാണ് … Read more

ശുചിത്വ സന്ദേശമേകാൻ കാക്ക ശിൽപമൊരുങ്ങുന്നു

ശുചിത്വ സന്ദേശമേകാൻ കാക്ക ശിൽപമൊരുങ്ങുന്നു

പയ്യന്നൂർ: പരിസര ശുചിത്വ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി പയ്യന്നൂരിൽ ശിൽപമൊരുങ്ങുന്നു. നഗരസഭ ശുചിത്വമിഷന്റെ നേതൃത്വത്തിൽ പെരുമ്പയിൽ ദേശീയ പാതയോരത്താണ് ശുചിത്വമിഷന്റെ ലോഗോയായ ചൂല് കൊത്തിയെടുത്ത് നിൽക്കുന്ന കാക്കയുടെ ശിൽപമൊരുങ്ങുന്നത്. ശിൽപി ഉണ്ണി കാനായിയാണ് എട്ടടി നീളത്തിലും അഞ്ചടി ഉയരത്തിലുമുള്ള കാക്കയെ തയാറാക്കിയത്. കളിമണ്ണിൽ നിർമിച്ച ശേഷം രണ്ടു മാസം സമയമെടുത്ത് ഫൈബർ ഗ്ലാസിലാണ് പൂർത്തിയാക്കിയത് .നിർമാണത്തിന് സഹായിയായി ഉണ്ടായിരുന്നത് സുരേഷ് അമ്മാനപ്പാറ, ബാലൻ പാച്ചേനി, വിനേഷ് കൊയക്കീൽ ബിജു കൊയക്കീൽ മിഥുൻ കാനായി, ടി.കെ. അഭിജിത്ത് എന്നിവരാണ്.